ബി ജെ പി കോർ കമ്മിറ്റി യോഗം മുതിർന്ന നേതാക്കൾ ബഹിഷ്ക്കരിച്ചു. എ.എൻ രാധാകൃഷ്ണനും എം.ടി രമേശും യോഗത്തിൽ പങ്കെടുത്തില്ല. വിട്ടു നിൽക്കാൻ തീരുമാനിച്ച പി.കെ കൃഷ്ണദാസിനെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് അനുനയിപ്പിച്ച് യോഗത്തിനെത്തിച്ചു. നാളത്തെ ഭാരവാഹിയോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രനും വിട്ടുനിൽക്കും..
തെരഞ്ഞെടുപ്പ് തോൽവിക്കും പുന:സംഘടനയ്ക്കും ശേഷം ആദ്യമായി ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ നിന്നാണ് എ.എൻ രാധാകൃഷ്ണനും എം.ടി രമേശും വിട്ടു നിന്നത്. പാർട്ടിക്കുള്ളിൽ സംസ്ഥാനധ്യക്ഷൻ കെ.സുരേന്ദ്രനെതിരയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു വിട്ടുനിൽക്കൽ. ആദ്യം യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ച പി.കെ കൃഷ്ണദാസിനെ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് അനുനയിപ്പിച്ച് യോഗത്തിനെത്തിച്ചു. നാളെ ചേരുന്ന നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രനും പങ്കെടുക്കില്ലെന്നാണ് സൂചന.
പുന:സംഘടനയിൽ തഴഞ്ഞതിലും സുരേന്ദ്രൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെതിരെയുമാണ് മറുപക്ഷത്തിന്‍റെ അമർഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ സമൂഹ മാധ്യമം വഴി പി.പി മുകുന്ദ, എം.ടി രമേശും, ശോഭാ സുരേന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധമനുംറിയിച്ചിരുന്നു.
എന്നാൽ കരുതലോടെയാണ് സുരേന്ദ്രൻ ഇവർക്കെതിരെ നീങ്ങുന്നത്. ബി.എൽ സന്തോഷ്, പ്രഭാരി സി പി രാധാകൃഷ്ണൻ എന്നിവർ ഇന്നത്തെയും നാളത്തെയും യോഗത്തിൽ പങ്കെടുക്കുന്നതും സംസ്ഥാന ഘടകത്തിലെ ആഭ്യന്തര കലഹങ്ങൾക്ക് പരിഹാരം കാണണം എന്ന ലക്ഷ്യത്തോടെയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here