വരുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് വൻ വാഗ്‌ദാനങ്ങളുമായി ആംആദ്‌മി പാർട്ടി. തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ജയിക്കുകയാണെങ്കിൽ അയോധ്യയിലേക്കും വേളാങ്കണ്ണിയിലേക്കും അജ്‌മീറിലേക്കും ഷിർദിയിലേക്കുമുള്ള തീർത്ഥാനയാത്ര സൗജ്യനമാക്കുമെന്നാണ് ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.
പല ആളുകളും സായി ബാബയെ ആരാധിക്കുന്നുണ്ടെന്നും അവർക്ക് വേണ്ടി ഷിർദിയിലേക്കുള്ള യാത്രയും സൗജന്യമാക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച കെജ്‌രിവാൾ അയോധ്യ സന്ദർശിച്ചിരുന്നു. അതിന് പിന്നാലെ ഡൽഹിയിലെ മുതിർന്ന പൗരന്മാർക്കും സൗജന്യ അയോധ്യ തീർത്ഥാടന പദ്ധതി കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. എ സി ട്രെയിൻ ടിക്കറ്റ്, താമസം, ഭക്ഷണം, പ്രാദേശിക യാത്ര തുടങ്ങിയ എല്ലാ ചെലവും സർക്കാർ പദ്ധതിയിൽ സർക്കാർ വഹിക്കും. പുരി, ഹരിദ്വാർ, മഥുര, വൃന്ദാവൻ, വൈഷ്‌ണോ ദേവി, രാമേശ്വരം, ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുതിർന്ന പൗരൻമാർക്കായി സൗജന്യ തീർഥ യാത്ര പദ്ധതികൾ നിലവിൽ ഡൽഹി സർക്കാറിന് കീഴിലുണ്ട്.
ജോലി വാഗ്ദാനങ്ങളും വൈദ്യുതിയുമാണ്
ഗോവയിൽ ആംആദ്മി പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ ജോലി നൽകുന്ന പദ്ധയിൽ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1.2ലക്ഷം പേരാണ് ഇതിനകം തന്നെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇത് ഗോവയിലെ ആകെ കുടുംബങ്ങളും 25 – 30 ശതമാനം വരും. വൈദ്യുതി പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 2.9 കുടുംബങ്ങളാണ്. ഇത് വലിയൊരു സംഖ്യയാണെന്ന് കെജ്‌രിവാള്‍ അപറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here