കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതി രാജേന്ദ്രനെ കോടതി ഏഴ് ദിവസത്തേക്കാണ് കോടതി ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം നടന്ന കണ്ണുക്കുറിശ്ശിയിലെ വീട്ടിലും പ്രതി ജോലി ചെയ്തിരുന്ന ചെന്നൈയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
2016 നവംബർ 14ന് കണ്ണുകുറിശ്ശി ചീരപ്പത്ത് ഗോപാലനും ഭാര്യ തങ്കമണിയും തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ക്രൈബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.
കണ്ണുക്കുറിശ്ശിയില്‍ 2004ല്‍ തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here