കെപിസിസി നിർവാഹകസമിതി യോഗം ഇന്നും തുടരും. അംഗത്വ വിതരണവും സംഘടനാ തെരഞ്ഞെടുപ്പും ഇന്ന് യോഗത്തിൽ പ്രധാന ചർച്ചയാകും. പുനസംഘടന നിർത്തിവെക്കണമെന്ന ആവശ്യത്തിൽ ഗ്രൂപ്പുകൾ ഉറച്ചുനിന്നതോടെ സംഘടനാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമായി മാറുമെന്ന കാര്യം ഉറപ്പായി.
കെ.എസ് ബ്രിഗേഡിന് എതിരെ മുതിർന്ന നേതാക്കൾ നിലപാട് കടുപ്പിച്ചതോടെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിരോധത്തിലാണ്. ബൂത്ത് തലം മുതൽ കെ പി സി സി വരെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം..
പരമാവധി അംഗത്വം വർദ്ധിപ്പിച്ച് തെരഞ്ഞെടുപ്പിലൂടെ പാർട്ടി നേതൃത്വം പിടിച്ചെടുക്കാനാണ് ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ സുധാകര വിഭാഗത്തിനെതിരെ സംയുക്ത നീക്കത്തിനാണ് എ- ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ധാരണ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here