മരുന്നിന് പകരം ജപിച്ചൂതിയ വെള്ളം നല്‍കി ; കുട്ടി മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍

കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് , കുട്ടിയുടെ പിതാവ് സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്. വിശ്വാസത്തിന്റെ പേരില്‍ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു.

ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ‘ജപിച്ച് ഊതല്‍’ നടത്തി. മരുന്ന് നല്‍കാതെ ജപിച്ചൂതിയ വെള്ളം നല്‍കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇമാമിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്

ഹിദായത്ത് വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മന്ത്രവാദ ചികിത്സ കാരണാണ് കുട്ടി മരിച്ചതെന്നും നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് 11 വയസ്സുകാരി ഫാത്തിമ മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുകയും മന്ത്രവാദ ചികിത്സ നടത്തി ആളുകളുടെ ജീവന്‍ എടുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും കെ എന്‍ എം സിറ്റി ശാഖാ സെക്രട്ടറിയുമായ കെ വി സലീം ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News