ചേർത്തല തങ്കിക്കവലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കൽ വെള്ളനാതുരുത്തിൽ ബാലകൃഷ്ണൻ (50), ഭാര്യ രാധാമണി (44), വിനീത് (20), സുധീഷ് (22), വിജീഷ (4), നിരഞ്ജൻ(2), ഡ്രൈവർ രതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ബാലകൃഷ്ണന്റ പേരക്കുട്ടിയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചോറ് കൊടുത്ത ശേഷം തിരിച്ച് കരുനാഗപ്പള്ളിയിലേയ്ക്ക് വരുമ്പോൾ തങ്കിക്കവലയ്ക്ക് സമീപം വച്ച് വാഹനത്തിന്റെ മുൻ വശത്തുള്ള ടയർ പഞ്ചറായാതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു.
ഡിവൈഡറിൽ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്ത് വലതുവശത്തെ റോഡിലേയ്ക്ക് മുന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് കാർ നിന്നത്. ചില്ല് തകർന്ന വശങ്ങളിലൂടെ രാധാമണിയും വിജീഷയും റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ആദ്യരക്ഷാപ്രവർത്തനം നടത്തിയത്.
ഇവരെ ചേർത്തല താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാധാമണിയുടെ പരിക്ക് സാരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here