തനിക്ക് 40 കോടി രൂപ അഡ്വാന്‍സ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം; ആന്‍ണി പെരുമ്പാവൂര്‍

 മരക്കാര്‍ അറബിക്കടല്‍ തീയറ്റര്‍ റിലീസുണ്ടാവില്ലെന്ന് ഉറപ്പിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ ഒടിടി റിലീസിയാരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തീയറ്റര്‍ റിലീസിനായി എല്ലാ സാധ്യതകളും തേടിയെങ്കിലും ഫലം കണ്ടില്ലെന്നും ഈ സാഹചര്യത്തില്‍ ചിത്രം ഒടിടി റിലീസിന് വിടുകയാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

തീയറ്റര്‍ റിലീസ് നടക്കാതിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞു കേട്ടതല്ല കാരണങ്ങള്‍. മരക്കാര്‍ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാന്‍സ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റര്‍ ഉടമകള്‍ക്ക് കൂടുതല്‍ പരിഗണനകള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞു.

ചേംബറുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ തീയേറ്ററിലും 21 ദിവസം മരക്കാര്‍ കളിക്കാമെന്ന് ഉറപ്പ്‌നല്‍കിയിരുന്നു. എന്നാല്‍ ഈ കരാറില്‍ എല്ലാ തീയേറ്ററുകളും ഒപ്പിട്ടില്ല. തീയേറ്റര്‍ അഡ്വാന്‍സായി മരക്കാറിന് ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഈ ചിത്രം തീയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്. മോഹന്‍ലാല്‍ സാറിന്റെ ആരാധകരോടും ഈ സിനിമയ്ക്കായി കാത്തിരുന്ന മലയാളി പ്രേക്ഷകരോടും ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ വഴികളും തേടിയതാണ്. പക്ഷേ ഈ നിലയിലൊരു തീരുമാനം ഒടുവില്‍ എടുക്കേണ്ടി വന്നുവെന്നും ആന്റണി പറഞ്ഞു.

ഫിയോക്കില്‍ നിന്നും താന്‍ രാജിവച്ചതാണ്. തന്റെ രാജിക്കത്ത് ദിലീപിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അതിന്റെ സ്ഥാപക നേതാവ് കൂടിയാണെന്നും തന്റെ രാജിക്കത്ത് കിട്ടിയില്ലെന്ന് ഫിയോക്ക് ഭാരവാഹികളുടെ പ്രതികരണത്തോട് ആയി ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.നിലവിലെ നേതൃത്വം മാറാതെ ഇനി ഫിയോക്കില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News