പാലക്കാട് തച്ഛനാട്ടുകരയിൽ വൻ കഞ്ചാവ് വേട്ട. 190 കിലോഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, തൃശൂർ ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയത്.
പാലോട് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് 190 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ചെറിയ പ്ലാസ്റ്റിക്ക് പാക്കുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൂട്ടിയിരുന്ന കാർ വിദഗ്ധമായി തുറന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തച്ഛനാട്ടുകര സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നും 357 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
പ്രതികളെ തിരിച്ചറിഞ്ഞുവെന്നും ഉടൻ പിടികൂടുമെന്നും മണ്ണാർക്കാട് എക്സ്സൈസ് ഇൻസ്‌പെക്ടർ എസ് ബാലഗോപാലൻ പറഞ്ഞു.
അതേസമയം ആന്ധ്രപ്രദേശിൽ നിന്നും കോഴിക്കോട്ടേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 205 കിലോ കഞ്ചാവ് കഴിഞ്ഞ തിങ്കളാഴ്ച കരിങ്കലത്താണി പെട്രോൾ പമ്പിന് സമീപത്ത് നിന്ന് പിടികൂടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here