ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിലവിൽ അന്തരീക്ഷ വായു അതീവ ഗുരുതരം എന്ന നിലവാരത്തിലാണ്. ദില്ലിക്ക് പുറമെ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും മലിനീകരണ തോത് ഉയർന്നു തന്നെ നിൽക്കുകയാണ്.

പുക മഞ്ഞ് കാഴ്ച മറയ്ക്കുന്ന സ്ഥിതിയാണ് രാജ്യ തലസ്ഥാനത്തെ ദില്ലിയിൽ ഉള്ളത്. സഫ്‌ദർജംഗ്, ജൻപഥ് എന്നിവിടങ്ങളിൽ ഒരു കിലോമീറ്ററിൽ താഴെയാണ് കാഴ്ചപരിധി. ദില്ലിയിലെ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ വായുവിലെ ഗുണ നിലവാരം അഞ്ഞൂറിനോട് അടുത്തു. ഇത് അതീവ ഗുരുതരം എന്ന നിലയിലാണ് സൂചിപ്പിക്കുന്നത്.

അതേസമയം, ജനങ്ങൾക്ക് പുക മഞ്ഞ് കാരണം ആരോഗ്യ പ്രശ്നങ്ങളും ആരംഭിച്ചിട്ടുണ്ട്. ദീപാവലിക്ക് രണ്ട് ദിവസങ്ങൾക്ക് ശേഷവും മലിനീകരണ തോത് രാജ്യ തലസ്ഥാനത്ത് ഉയരുകയാണ്. കാറ്റിന് സാധ്യത ഉള്ളതിനാൽ ഇത് വഴി മലിനീകരണ തോതിൽ നേരിയ ആശ്വാസം ലഭിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സമീപ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് വഴിയും അന്തരീക്ഷ മലിനീകരണം ഉയരാൻ കാരണം ആകുന്നുണ്ട്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് ഉയർന്നിട്ടുണ്ട്.

കാളി പൂജയ്ക്ക് പിന്നാലെ കൊൽക്കത്തയിലും അന്തരീക്ഷ വായു ഗുണനിലവാരം കുറഞ്ഞു. ശരാശരിയിൽ നിന്നും മോശം നിലയിലേക്ക് ആണ് കൊൽക്കത്തയിലെ അന്തരീക്ഷ ഗുണ നിലവാരം കുറഞ്ഞത്. കാളി പൂജയുമായി ബന്ധപ്പെട്ട് നിരോധിത പടക്കങ്ങൾ ഉപയോഗിച്ച 700 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാളി പൂജയ്ക്ക് പിന്നാലെ കൊൽക്കത്തയിലും അന്തരീക്ഷ വായു ഗുണ നിലവാരം കുറഞ്ഞു. ശരാശരിയിൽ നിന്നും മോശം നിലയിലേക്ക് ആണ് കൊൽക്കത്തയിലെ അന്തരീക്ഷ ഗുണ നിലവാരം കുറഞ്ഞത്. കാളി പൂജയുമായി ബന്ധപ്പെട്ട് നിരോധിത പടക്കങ്ങൾ ഉപയോഗിച്ച 700 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിരോധിത പടക്കങൾ വിറ്റ 138 പേരുൾപ്പടെ 143 പേർക്കെതിരെ ദില്ലിപൊലീസും കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here