പശുമോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു

പശുമോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു. ബംഗാൾ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനെത്തിയ മൂവർ സംഘത്തിൽപ്പെട്ടയാളാന്നെന്ന് ആരോപിച്ചാണ് നാട്ടുകാർ യുവാവിനെ തല്ലിക്കൊന്നത്.സംഭവത്തിൽ ത്രിപുര പൊലിസ് അന്വേഷണം ആരംഭിച്ചു.

ത്രിപുരയിലെ അഗർത്തലയിലാണ് പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബംഗ്ലാദേശില്‍ നിന്ന് പശുവിനെ മോഷ്ടിക്കാന്‍ എത്തിയതാണ് ഇയാളെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്.

വെള്ളിയാഴ്ച രാത്രി ത്രിപുരയിലെ ലിറ്റന്‍ പോള്‍ പ്രദേശത്ത് ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മോഷണത്തിനായി 3 പേര് ഒരു വീട്ടിൽ കയറിയിരുന്നെന്നും പ്രദേശ വാസികൾ ആരോപിച്ചു.

മോഷണ ശ്രമത്തിനിടെ അയല്‍വാസിയുടെ സഹായത്തോടെ ഗൃഹനാഥന്‍ ഇവരെ പിടികൂടുകയായിരുന്നു.എന്നാൽ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. കൈയില്‍ കിട്ടിയയാളെ പ്രദേശവാസികള്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മരിച്ച യുവാവിന്റെ പക്കല്‍ നിന്ന് ബംഗ്ലാദേശ് കറന്‍സിയും മൊബൈല്‍ ഫോണും കണ്ടെടുത്തു. മരിച്ചത് ബംഗ്ലാദേശ് പൗരനാണെന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here