മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചുവെന്നും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പുതന്നെ മരംമുറി ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയാണ്.
തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുന്നതായി തമിഴ്നാടിനെ അറിയിക്കേണ്ട കാര്യമില്ല. അത് കേരളത്തിൻറെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചാൽ മതി. ഏതു സാഹചര്യത്തിലാണ് ഇത്ര പ്രധാനപ്പെട്ട കാര്യം ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനം എടുത്തത് എന്ന് പരിശോധിക്കും.
പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച് യോഗത്തെ തുടർന്നാണ് മരം മുറിക്കാൻ അനുമതി നൽകിയത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ കൂടുതൽ അന്വേഷണവും നടപടിയും നിർബന്ധമായും ഉണ്ടാകും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here