രവി മുരുകേശ്,ഗൗതം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവ് രാഘവേന്ദ്ര കണ്ണൂരിൽ അറസ്റ്റിൽ. നിലമ്പൂർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ എൻഐഎ യ്ക്ക് കൈമാറി.
തണ്ടർബോൾട്ടും ആയുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ് വേൽമുരുഗൻ അജിത് എന്നിവർ ഉൾപ്പെടെ ആയുധപരിശീലന കേസിലെ കൂട്ടുപ്രതിയാണ് രാഘവേന്ദ്ര. കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീപ്പിൽ സഞ്ചരിക്കവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഘവേന്ദ്ര പിടിയിലാകുന്നത്. പൊലീസിനെ കണ്ടതും ഇയാൾ മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
എൻഐഎ സംഘം ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. നിലമ്പൂർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തതിൽ മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ 2017 ആണ് കേസ് രജിസ്റ്റർ ചെയ്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിച്ച കേസ് ഒരു മാസം മുമ്പ്എൻ ഐ എ ഏറ്റെടുത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here