കടുത്തുരുത്തിയിൽ പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആൺ സുഹൃത്തുക്കൾ അയൽവാസിയെ കുത്തി. കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം. മങ്ങാട് പാച്ചേരിത്തടം സാജുവിൻ്റെ വീട്ടിലെത്തിയവരാണ് അക്രമം നടത്തിയത്. ബഹളം കേട്ട് എത്തിയ അയൽവാസിയും സി പി ഐ എം പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോകൻ (54)ആണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവത്തിന് തുടക്കം. ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുംന്തല സ്വദേശിയായ പെൺകുട്ടിയും, ചങ്ങനാശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺ സുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്. തുടർന്നു നടന്ന ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയ അശോകനെയാണ് നാലംഗ സംഘത്തിൽപ്പെട്ടവർ കുത്തിയത്.
അതേസമയം, ബഹളത്തിനിടയിൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറഞ്ഞു. കാപ്പുംന്തല സ്വദേശിയായ പെൺകുട്ടിയും കുറച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നീ രണ്ട് ആൺ സുഹുത്തുക്കളെയും കടുത്തുരുത്തി പൊലീസ് പിടികൂടി. മറ്റു രണ്ടുപേർ ഇവിടെ നിന്നും രക്ഷ പെടുന്നതിനിടെ കൈലാസപുരം ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി സജി കെ പാലിയപാടത്തിന്റെ ബൈക്ക് എടുത്ത് കടന്നു കളഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here