കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. വെള്ളാംകല്ലൂർ സ്വദേശിനി ജിൻഷയെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിലെ പത്താം പ്രതിയായ അബ്ദുൾ ഷാഹിദിൻ്റെ ഭാര്യയാണ് ജിൻഷ .
പണം കണ്ടെത്തുന്നതിനായി കുറ്റപത്രം സമർപ്പിച്ചതിനു ശേഷവും നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതി കൂടി വലയിലായത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 22 ആയി.
തെരഞ്ഞെടുപ്പട്ടിമറിക്കാനായി ബി.ജെ.പി കൊണ്ടുവന്ന മൂന്നരക്കോടി രൂപ തട്ടിയെടുത്തതിൽ ഷാഹിദിന് 10 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാൽ പൊലീസിന് പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പല തവണ ഷാഹിദിൻ്റെ ഭാര്യ ജിൻഷയെ ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ ജിൻഷ 7 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലക്ഷം കൂടി കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here