നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇരുവരും അറസ്റ്റ് ഉറപ്പായതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ജില്ല വിട്ടിരുന്നു. ഇന്ന് വൈകിട്ടോടുകൂടിയാണ് ഇവർ മരട് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
അതേസമയം നേരത്തെ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here