പന്തളത്ത് അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും
കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ട്. തലയിലും മുഖത്തും കാലിലും ക്ഷതമേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കല്ല് കണ്ടെത്തി. ഇയാള്‍ ധരിച്ചിരുന്നതെന്ന് കരുതുന്ന ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പത്തനംതിട്ടയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് തെളിവുകള്‍ ശേഖരിച്ചു.
സ്ഥലത്തെത്തിയ പൊലീസ് നായ ഓടിക്കയറിയത് സമീപത്തെ ബാര്‍ ഹോട്ടലിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തേക്കാണ്. ഇവിടെ താമസിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സമീപ സ്ഥാപനങ്ങളിലെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
ഇന്നലെ രാവിലെയാണ് അതിഥി തൊഴിലാളിയായ ഫനീന്ദ്രദാസിനെ മരിച്ച. നിലയിൽ കണ്ടെത്തിയത്പശ്ചിമ ബംഗാൾ മാൾഡ സ്വദേശി ഫനീന്ദ്ര ദാസ് . പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനുള്ളിലായി രാവിലെയാണ് മൃതദേഹം കണ്ടത്. ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കടയ്ക്കാട് ഉളമയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഫനീന്ദ്ര ദാസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here