കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വീണ്ടും പൊലീസ് പരിശോധന. പാർട്ടി ഹാളിലെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് ഹോട്ടൽ അധികൃതർ മനപ്പൂർവം മാറ്റിയതായി സംശയം
ഇന്നലെ ഹോട്ടലിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഹാർഡ് ഡിസ്‌കിൽ പാർട്ടി ഹാളിലെ ദൃശങ്ങൾ ഇല്ലായിരുന്നു. പാർട്ടി ഹാളിലെ ദൃശ്യങ്ങൾ കണ്ടെത്തുന്നതിനാണ് വീണ്ടും പരിശോധന.
കഴിഞ്ഞ ദിവസം ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ്‍ ഡിസ്ക് കസ്റ്റഡിയിൽ എടുത്തിരുന്നു . എന്നാൽ ഹാർഡ് ഡിസ്കിന്റെ പാസ്‌വേഡ് അറിയില്ലെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞത്.
നവംബർ ഒന്നിന് പുലർച്ചെ ഒന്നിന് ഇവിടെ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലാണ് ഇവർ അപകടത്തിൽ പെട്ടത്. ബൈക്കിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കേസിൽ തിങ്കളാഴ്‌ച കാർ ഓടിച്ചയാളെ അറസ്റ്റ് ചെയ്‌തിരുന്നു. മാള സ്വദേശി അബ്ദുൾ റഹ്‌മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ മദ്യലഹരിയിലായിരുന്നു വാഹനം ഒടിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്‌ച രാത്രിയുമാണ് മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here