ട്വന്‍റി-20 പുരുഷ ലോകകപ്പ്; കലാശപ്പോരാട്ടത്തിന് കണ്ണും നട്ട് ആരാധകര്‍

ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ചരിത്ര ഫൈനല്‍. അതിവാശിയേറിയ സെമിഫൈനല്‍ ത്രില്ലറില്‍ അഞ്ച് വിക്കറ്റിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പിച്ചു.

167 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 47 പന്തില്‍ നാല് വീതം ബൗണ്ടറികളും സിക്സറുകളും അടക്കം പുറത്താകാതെ 72 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്‍റെ ബാറ്റിംഗാണ് കീവീസിന് വിജയം ഒരുക്കിയത്.

11 പന്തില്‍ ഒരു ബൗണ്ടറിയും മൂന്ന് സിക്സറും അടക്കം 27 റണ്‍സെടുത്ത ജെയിംസ് നീഷത്തിന്‍റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗും ബ്ലാക്ക് ക്യാപ്സിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. ഇംഗ്ലീഷ് നിരയില്‍ ക്രിസ് വോക്ക്സും ലിയാം ലിവിംഗ്സ്റ്റണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

37 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറി നേടിയ മൊയീന്‍ അലിയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലെത്തിച്ചത്. സൗത്തി,മില്‍നെ,ഇഷ് സോധി,ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് നടക്കുന്ന പാകിസ്താന്‍-ഓസ്ട്രേലിയ സെമിഫൈനല്‍ മത്സര വിജയിയാണ് ഫൈനലില്‍ കീവീസിന്‍റെ എതിരാളി. ഞായറാഴ്ചയാണ് ടൂര്‍ണമെന്‍റിലെ കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News