പോക്സോ കേസ്; മോൻസന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി

മോൻസനുമായി ക്രൈംബ്രാഞ്ച് സംഘം വീണ്ടും തെളിവെടുപ്പ് നടത്തി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മോൻസൻ്റെ കലൂരിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡി അവസാനിക്കുന്നതിനെത്തുടർന്ന് മോൻസനെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് തൻ്റെ ജീവനക്കാരിയുടെ മകളെ മോൻസൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.തുടർ നടപടിയെന്ന നിലയിലാണ് മോൻസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡി സമയം അവസാനിക്കുന്നതിനു മുൻപ് മോൻസനെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

വീട്ടിൽ വെച്ച് മോൻസൻ പല തവണ പീഡനത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.കൂടാതെ വീട്ടിലും ചികിത്സാ കേന്ദ്രത്തിലുമൊക്കെ മോൻസൻ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളുൾപ്പടെ മോൻസൻ അന്വേഷണ സംഘത്തോട് വിവരിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസൻ്റെ മേക്കപ്പ് മാൻ ജോഷിയും നേരത്തെ അറസ്റ്റിലായിരുന്നു.

അതേസമയം, പോക്സോ കേസിനു പുറമെ മറ്റൊരു ജീവനക്കാരിയുടെ പരാതിയിലും മോൻസനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News