കൊച്ചിയിൽ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുൻ മിസ് കേരള അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി കണ്ടെത്തി. പിൻത്തുടർന്ന കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു.
കാറിൽ യാത്ര പുറപ്പെടും മുമ്പ് മോഡലുകൾ ഉണ്ടായിരുന്ന ഹോട്ടലിലെ DVR മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരമാണ് DVR മാറ്റിയതെന്ന് ജീവനക്കാരൻ മൊഴി നൽകി. ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും.
നവംബർ ഒന്നിന് പുലർച്ചെ ഒന്നിന് ആയിരുന്നു സംഭവം .ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലാണ് അപകടം നടന്നത്. ബൈക്കിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ചികിത്സയിലായിരിക്കവെയുമാണ് മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here