ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗം ജില്ലയിലെ ഏറ്റുമുട്ടലിൽ 2 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സംയുക്ത സേന വധിച്ചു.
ഹിസ്ബുൾ മുജാഹിദീൻ ജില്ലാ കമാൻഡർ ഷിറാസ് മൗലവി, യാസിർ ഭട്ട് എന്നിവരെയാണ് വധിച്ചത്. 2016 മുതൽ ഹിസ്ബുൾ മുജാഹിദീന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഭീകരരെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവരിക ആയിരുന്നു ഷിറാസെന്ന് ജമ്മുകശ്മീർ IG വിജയ് കുമാർ പറഞ്ഞു.
ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജമ്മുവിൽ ഭീകര സാന്നിധ്യം വർധിച്ച പശ്ചാത്തലത്തിൽ ആണ് നിരീക്ഷണം ശക്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here