കുറുപ്പ് സാധ്യമാക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ച് ഒപ്പം നിന്ന ദുൽഖറാണ് എന്റെ ജീവിതത്തിലെ മറ്റൊരു ഹീറോ: സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കുറുപ്പ് ഇന്ന് തീയേറ്റുകളില്‍ എത്തിയിരിക്കുകയാണ്. ലോകമൊട്ടാകെയുള്ള മലയാളികള്‍ കുറുപ്പിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷവാൈര്‍ത്തകള്‍ക്കിടെ  ‘കുറുപ്പ്’ എങ്ങനെ  സിനിമയായി എന്നും പത്തുവര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്‍റെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ.

ഈ പ്രോജക്റ്റ് സാധ്യമാക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ച് ഒപ്പം നിന്ന ദുൽഖർ ഇപ്പോൾ എന്റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണെന്നും ശ്രീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

.  തിരക്കഥാരചന മുതൽ എഡിറ്റ് വരെയുള്ള എല്ലാ സാങ്കേതിക വശങ്ങളും ചേർന്ന ഒരു പരീക്ഷണ സിനിമയാണ് കുറുപ്പ്.  സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, ശോഭിത ധൂളിപാല, പി. ബാലചന്ദ്രൻ, അനുപമ പരമേശ്വരൻ, സുരഭി ലക്ഷ്മി, സുധീഷ്, സാദിഖ്, ഭരത്, വിജയരാഘവൻ തുടങ്ങി കുറുപ്പിന്റെ മുഖങ്ങളായ എല്ലാ അഭിനേതാക്കളോടും ഞാൻ നന്ദി പറയുന്നു.  തന്റെ എല്ലാ ജോലികളും മാറ്റിവച്ച് ഞങ്ങളുടെ പ്രോജക്‌റ്റിൽ ചേരാൻ വന്ന മറ്റൊരു താരത്തെ ഞങ്ങൾ സർപ്രൈസ് ആയി സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തോടും എന്റെ അകമഴിഞ്ഞ നന്ദി. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു.

പത്തുവർഷമെടുത്ത് രൂപപ്പെടുത്തിയ ഒരു സിനിമ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്കായി അവതരിപ്പിക്കുകയാണ്.  ഈ സിനിമയുടെ വിധി ഇനി നിങ്ങളുടെ കൈകളിലാണ്.  ഈ പ്രതികൂല സമയത്തും നിങ്ങളെല്ലാവരും തിയറ്ററുകളിൽ എത്തുമെന്നും ഞങ്ങളുടെ ഈ എളിയ ശ്രമം ആഘോഷിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീനാഥ് രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഞാൻ ജനിച്ചപ്പോൾ മുതൽ കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢത എനിക്ക് ചുറ്റും ഉണ്ടായിരുന്നു.  ചാക്കോയുടെ ഭാര്യ മകനെ ഗർഭിണിയായപ്പോൾ കാണിച്ചിരുന്ന അതെ ആശുപത്രിയിലായിരുന്നു എന്റെ അമ്മയും എന്നെ ഉദരത്തിൽ പേറി പോയിരുന്നത്.  കുറുപ്പിന്റെ കഥ സിനിമയാക്കണമെന്ന ചിന്ത എന്റെ ആദ്യ സിനിമ പൂർത്തിയാക്കുമ്പോഴേ മനസ്സിൽ ഉടലെടുത്തിരുന്നു.  അതിനു ശേഷം ഒൻപത് വർഷങ്ങൾ കഴിഞ്ഞാണ് ‘കുറുപ്പി’നെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞത്.

ഈ പ്രക്രിയയിൽ ജീവിതത്തിലെ ഒരുപാട് ഹീറോസ് ‘കുറുപ്പ്’ പൂർത്തിയാക്കാൻ എന്നോടൊപ്പം നിന്നു.  കുറുപ്പ് ചെയ്യണം എന്ന് ആദ്യം എന്നെ പ്രേരിപ്പിച്ചത് എന്റെ അച്ഛനാണ്, അവിടെയാണ് ഈ യാത്രയുടെ തുടക്കം.   എന്റെ സ്വപ്നത്തിനു ചിറകു പിടിപ്പിച്ചത് കഥയും തിരക്കഥയുമെഴുതിയ ജിതിൻ, ഡാനിയൽ, അരവിന്ദൻ എന്നിവരാണ്.   തുടക്കത്തിൽ, ഇതൊരു വിദൂര സ്വപ്നമാണെന്ന് ഞങ്ങൾ എല്ലാവരും കരുതിയിരുന്നു എന്നാൽ യഥാർഥ യാത്ര തുടങ്ങിയത് ദുൽഖർ സൽമാനോട് ഈ ഐഡിയ പറഞ്ഞതോടെയാണ്.  പിന്നീട് ദുൽഖർ കുറുപ്പിന്റെ അവിഭാജ്യ ഘടകമായി മാറി.  ഈ പ്രോജക്റ്റ് സാധ്യമാക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ച് ഒപ്പം നിന്ന ദുൽഖർ ഇപ്പോൾ എന്റെ ജീവിതത്തിലെ മറ്റൊരു ഹീറോയാണ്.  എംസ്റ്റാറിലെ അനീഷും ഞങ്ങളുടെ ടീമിൽ വിശ്വസിച്ച് ഈ സിനിമയ്ക്ക് ആവശ്യമായ തുക മുടക്കി പ്രോജക്റ്റ് തുടങ്ങാൻ സഹായിച്ചു.

ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ പയ്യന്മാരിൽ ഒരാളായ നിമിഷ് രവി ഛായാഗ്രാഹകനായി തികഞ്ഞ അഭിനിവേശത്തോടെ ഞങ്ങളോടൊപ്പം ചേർന്നതോടെ അവനും ഈ പ്രോജക്റ്റിന്റെ നായകനായി. കുറുപ്പിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത പ്രവീൺ വർമ ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തി.  കുറുപ്പിന്റെ സൃഷ്ടിയിലെ അദ്ദേഹത്തിന്റെ ബുദ്ധിപരമായ പങ്ക് എടുത്തു പറയത്തക്കതാണ്.  റോനെക്സ് സേവ്യറാണ് കുറുപ്പിനെ പൂർണതയിലെത്തിക്കുന്ന ലുക്ക് നൽകിയത്.

ബംഗ്ലാൻ (കലാസംവിധായകൻ) ഇല്ലെങ്കിൽ ഈ പ്രോജക്റ്റ് ഞാൻ സങ്കൽപ്പിച്ചതിന് അടുത്തെങ്ങും എത്തുമായിരുന്നില്ല. എന്റെ വാക്കുകൾ കുറിച്ചിട്ടോളൂ ഇന്ത്യൻ സിനിമയിൽ നമുക്ക് അഭിമാനിക്കാൻ കഴിയുന്ന അപൂർവ പ്രതിഭയായി അദ്ദേഹം വളർന്നുവരും. കുറുപ്പിന് വേണ്ടി നിരവധി ലൊക്കേഷനുകൾ ചിത്രീകരിക്കേണ്ടി വന്നതുകൊണ്ട് ഒരുപാട് ഷെഡ്യൂൾ ഇടവേളകളോടെ ഒരു വർഷമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രവീൺ ചന്ദ്രന്റെ കീഴിലുള്ള എന്റെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ടീം ഞാൻ എപ്പോഴും കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തുകയും ഈ വലിയ ദൗത്യം പൂർത്തിയാക്കാൻ എല്ലാവിധ സൗകര്യങ്ങളും ചെയ്ത് ഒപ്പം നിൽക്കുകയും ചെയ്തു.

ബിപിൻ പെർമ്പള്ളിയുടെയും ദീപക് പരമേശ്വരന്റെയും നേതൃത്വത്തിലുള്ള വേഫെറർ ഫിലിംസിന്റെ പ്രൊഡക്‌ഷൻ ടീം ഞങ്ങളുടെ ആവശ്യങ്ങളെല്ലാം വളരെപ്പെട്ടെന്ന് നിറവേറ്റി  കൂടെ ഉണ്ടായിരുന്നു.  തന്റെ ജോലി ഭംഗിയായി ചെയ്ത്  എഡിറ്റർ എന്ന നിലയിൽ തന്റെ 50-ാമത്തെ ചിത്രമായ കുറുപ്പ്, വിവേക് ​​ഹർഷൻ മികച്ചതാക്കി.  പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് അദ്ദേഹവും എന്റെ ഹീറോയായി.

സുഷിൻ ശ്യാം, എന്റെ മനുഷ്യാ, നിങ്ങളെന്തൊരു കലാകാരനാണ്.  കുറുപ്പിന്റെ വികാരങ്ങൾക്ക് അനുയോജ്യമായ  നിറങ്ങളേകാൻ നിങ്ങൾക്കല്ലാതെ ആർക്കും കഴിയില്ല.   വിക്കി, കിഷൻ, രാജാകൃഷ്ണൻ എന്നിവരടങ്ങുന്ന സൗണ്ട് ടീമാണ് കുറുപ്പിൽ കാണിച്ചിരിക്കുന്ന വിശാലമായ ലോകത്തിന്റെയും കാലഘട്ടത്തിന്റെയും ശബ്ദം രൂപകൽപ്പന ചെയ്തതും അത് തിയറ്ററിൽ ആസ്വദിക്കാവുന്ന മികച്ച അനുഭവമാക്കി മാറ്റുകയും ചെയ്തത്.

എല്ലാത്തിനുമുപരി, എന്റെ ആദ്യ രണ്ട് സിനിമകൾക്കൊപ്പം നിന്ന വിനി വിശ്വലാൽ, തന്റെ ക്രിയേറ്റീവ് ഇൻപുട്ടുകൾ കൊണ്ട് തുടക്കം മുതൽ ഞങ്ങളെ നയിക്കുകയും കുറുപ്പിനെ ഇത്തരത്തിൽ വാർത്തെടുക്കുകയും ചെയ്തു.  തിരക്കഥാരചന മുതൽ എഡിറ്റ് വരെയുള്ള എല്ലാ സാങ്കേതിക വശങ്ങളും ചേർന്ന ഒരു പരീക്ഷണ സിനിമയാണ് കുറുപ്പ്.  സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, ശോഭിത ധൂളിപാല, പി. ബാലചന്ദ്രൻ, അനുപമ പരമേശ്വരൻ, സുരഭി ലക്ഷ്മി, സുധീഷ്, സാദിഖ്, ഭരത്, വിജയരാഘവൻ തുടങ്ങി കുറുപ്പിന്റെ മുഖങ്ങളായ എല്ലാ അഭിനേതാക്കളോടും ഞാൻ നന്ദി പറയുന്നു.  തന്റെ എല്ലാ ജോലികളും മാറ്റിവച്ച് ഞങ്ങളുടെ പ്രോജക്‌റ്റിൽ ചേരാൻ വന്ന മറ്റൊരു താരത്തെ ഞങ്ങൾ സർപ്രൈസ് ആയി സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തോടും എന്റെ അകമഴിഞ്ഞ നന്ദി.

ഇത് സ്വന്തം സിനിമ പോലെ കണ്ട മറ്റെല്ലാ സാങ്കേതിക പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു.  എല്ലാ തിരക്കിനിടയിലും എന്നെ പിന്തുണച്ച എന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പ്രത്യേകിച്ച് കോഴിക്കോട്, ദുബായ്, കൊച്ചി എന്നിവിടങ്ങളിലെ സുഹൃത്തുക്കളോടുള്ള നന്ദി പറഞ്ഞാൽ തീരില്ല.  ഒടുവിൽ, എന്റെ ഈ സിനിമ നിങ്ങളുടെ മുന്നിൽ എത്തുകയാണ്.

ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതായതുകൊണ്ട് ഞങ്ങൾക്ക് നിരവധി നിയമ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിരുന്നു.  ഞങ്ങളിൽ നിന്നുള്ള ഈ എളിയ പരിശ്രമം നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ചില കഥാപാത്രങ്ങളുടെയും ചില കാര്യങ്ങളുടെയും പേരുകൾ മാറ്റേണ്ടി വന്നിട്ടുണ്ട്.   പ്രഖ്യാപിച്ച ദിവസം മുതൽ പ്രേക്ഷകരായ നിങ്ങളുടെ നിരന്തര പിന്തുണയാണ് കുറുപ്പിന്റെ ജീവിതം രൂപപ്പെടുത്തിയെടുക്കാൻ ഞങ്ങൾക്ക് സഹായകമായത്.  ഈ ചിത്രത്തിന് നിങ്ങൾ നൽകുന്ന ജീവശ്വാസത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

പത്തുവർഷമെടുത്ത് രൂപപ്പെടുത്തിയ ഒരു സിനിമ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്കായി അവതരിപ്പിക്കുകയാണ്.  ഈ സിനിമയുടെ വിധി ഇനി നിങ്ങളുടെ കൈകളിലാണ്.  ഈ പ്രതികൂല സമയത്തും നിങ്ങളെല്ലാവരും തിയറ്ററുകളിൽ എത്തുമെന്നും ഞങ്ങളുടെ ഈ എളിയ ശ്രമം ആഘോഷിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.   സിനിമയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്, നമ്മൾ ഇതുവരെ സിനിമകൾ ആഘോഷിച്ചിരുന്നതുപോലെ ഇനിയും ആഘോഷിക്കാം.  കൂടുതൽ നല്ല നല്ല സിനിമകളിലേക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here