ദില്ലിയില്‍ നിന്നെത്തിയ എൻ.സി.ബി.യുടെ പുതിയ അന്വേഷണ സംഘം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ ചോദ്യം ചെയ്തു. നവിമുംബൈയിലെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ക്യാമ്പിൽ വച്ചായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകൾ, ആര്യൻഖാനെതിരെയുള്ള തെളിവുകൾ, മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും ചോദിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്
പോയ വാരം ഹാജരാകുന്നതിന് എസ് ഐ ടി ആര്യന് സമൻസ് അയച്ചിരുന്നെങ്കിലും പനിയാണെന്ന് ചൂണ്ടിക്കാട്ടി ആര്യൻ ഹാജരായിരുന്നില്ല. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ് ലാനിയെ എൻ സി ബി യുടെ വിജിലൻസ് സംഘം മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാണിച്ച് ഹാജരായിരുന്നില്ല.
ഒക്ടോബർ രണ്ടിന് ആഡംബര കപ്പലിൽ എൻ സി ബി നടത്തിയ റെയ്‌ഡിൽ അറസ്റിലായ ആര്യൻ ഖാൻ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒക്ടോബർ 30 നാണ് കർശന വ്യവസ്ഥകളോടെ ജയിൽ മോചിതനായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.