മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം ഇരുപത്തി രണ്ടിലേക്ക് മാറ്റി വെച്ചു. കേരളത്തിൻ്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചത്.
തമിഴ്നാട് സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കേരളം കോടതിയിൽ സമയം ആവശ്യപ്പെടുകയായിരുന്നു. ബേബി ഡാമിൽ മരം മുറിക്കാൻ കേരളം അനുമതി നൽകിയില്ല എന്നാരോപിച്ചാണ് തമിഴ്നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
കേസ് പരിഗണിക്കുന്ന 22 വരെ വിദഗ്ദ സമിതി നിർദ്ദേശ പ്രകാരം ഡാമിലെ ജല നിരപ്പ് 139.5 അടിയിൽ നില നിർത്തണം എന്ന കേരളത്തിൻ്റെ ആവശ്യവും കോടതി അംഗീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here