ഇന്ന് ലോക പ്രമേഹ ദിനം; ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു

ഇന്ന് ലോക പ്രമേഹ ദിനം. ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോക്ടര്‍ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 160ല്‍ പരം രാജ്യങ്ങളില്‍ നവംബര്‍ 14 പ്രമേഹ ദിനമായി ആചരിക്കുന്നു.

ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. മനുഷ്യന്റെ ആയുസിനെ കാര്‍ന്നു തിന്നുകയാണ് പ്രമേഹമെന്ന ഈ ഭീകരന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍.

പാന്‍ക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്ന അവസ്ഥയാണ് പ്രമേഹം

പ്രമേഹബാധിതരില്‍ ഏറെയും സ്ത്രീകളാണ് എന്നതാണ് വാസ്തവം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലത്തെ പ്രമേഹമാണ് ഏറ്റവും വലിയ ഭീഷണി. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ തുടര്‍ന്നും പ്രമേഹം ഉണ്ടാവുമെന്ന് മാത്രമല്ല കുഞ്ഞുങ്ങള്‍ക്കും പ്രമേഹമുണ്ടാകുവാനുള്ള സാധ്യതയും കുറവല്ല.

നമ്മുടെ ജീവിതശൈലി തന്നെയാണ് പ്രമേഹത്തെ വിളിച്ചുവരുത്തുന്ന പ്രധാനഘടകം. രോഗികളുടെ എണ്ണം കൂടാനുള്ള കാരണവും ഇതുതന്നെ. കൊഴുപ്പു കൂടിയ ഭക്ഷണം, ശീതള പാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, മധുര പലഹാരങ്ങള്‍, ഇവ ഒഴിവാക്കാന്‍ ആരും തയ്യാറല്ല. കൂടാതെ വ്യായാമാക്കുറവ്, ശാരീരിക ആരോഗ്യക്കുറവ്, മാനസിക പിരിമുറുക്കം എന്നിങ്ങനെ നീണ്ടു പോകുന്നു പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.

നാം കഴിക്കുന്ന ഭക്ഷണവും ശരീരാധ്വാനവും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ സാധിച്ചാല്‍ പ്രമേഹത്തിന്റെ പിടിയില്‍നിന്നും ഒരു പരിധിവരെ രക്ഷപെടാന്‍ സാധിക്കും. ഇന്ത്യയില്‍ നിലവില്‍ 7 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ട് എന്നാണ് കണക്ക്. 2040 ആകുമ്പോഴേയ്ക്കും ഇത് 10 കോടി കവിയുമെന്നാണ് അനുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News