തെരഞ്ഞെടുപ്പ് ചൂടിലേക്ക് വീണ്ടും കൊച്ചിന്‍ കോര്‍പ്പറേഷന്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി കോര്‍പ്പറേഷനിലെ 63ആം ഡിവിഷന്‍. എല്‍ഡിഎഫ് കൗണ്‍സിലര്‍ കെകെ ശിവന്‍ മരണപ്പെട്ടതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് വാര്‍ഡില്‍ എല്‍ഡിഎഫിനായി ജനവിധി തേടുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പിന് വേദിയാവുകയാണ് കൊച്ചി കോര്‍പ്പറേഷനിലെ 63ആം ഡിവിഷന്‍. മുന്‍ കൗണ്‍സിലര്‍ കെ കെ ശിവന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതോടെയാണ് 63ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് ഇത്തവണ എല്‍ഡിഎഫിനായി ജനവിധി തേടുന്നത്.

കൊച്ചി കോര്‍പ്പറേഷനില്‍ 64 ഡിവിഷനുകളുള്ള നാല് സ്വതന്ത്രരുള്‍പ്പടെ മുപ്പതിയാറു പേരുടെ പിന്‍തുണയാണ് എല്‍ഡിഎഫിനുള്ളത്. നിലവിലെ സിറ്റിംഗ് സീറ്റായ 63ആം ഡിവിഷന്‍ നിലനിര്‍ത്തി കോര്‍പ്പറേഷന്‍ ഭരണം ശക്തിപ്പെടുത്തുക എന്നതാണ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ലക്ഷ്യം.

കഴിഞ്ഞ തവണ പരാജയപ്പെട്ട പിഡി മാര്‍ട്ടിന്‍ തന്നെയാണ് ഇത്തവണയും യൂഡിഎഫിനായി ജനവിധി തേടുന്നത്. നിലവില്‍ മുപ്പത്തിരണ്ട് കൗണ്‍സിലര്‍മാരുള്ള കൊച്ചി കോര്‍പ്പറേഷനില്‍ കക്ഷി നില വര്‍ദ്ധിപ്പിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News