വീട്ടുജോലിക്കാരോട് ഇനി ചൂഷണം വേണ്ട; ഒരുങ്ങുന്നു പുതിയ നിയമം

വീട്ടുടമകളുടെയും ഏജൻസികളുടെയും ചൂഷണം, പീഡനം എന്നിവയിൽ നിന്ന്‌ വീട്ടുവേലക്കാർക്ക്‌ ഇനി ആശ്വാസം. അടുക്കളച്ചൂടിൽ പകലന്തിയോളം വെന്തുരുകുന്ന വീട്ടുജോലിക്കാർക്ക്‌ സംരക്ഷണം നൽകാനുള്ളതാകും സംസ്ഥാനസർക്കാരിന്റെ ഈ പുതിയ നിയമം.

ജസ്റ്റിസ്‌ കെ ടി തോമസ്‌ അധ്യക്ഷനായി നിയമപരിഷ്‌കരണ കമീഷൻ തയ്യാറാക്കിയ 2021ലെ ‘ദ കേരള ഡെമസ്റ്റിക്‌ വർക്കേഴ്‌സ്‌ (റഗുലേഷൻ ആൻഡ്‌ വെൽഫെയർ) ബില്ലിന്റെ കരട്‌, നിയമ – തൊഴിൽ വകുപ്പുകളുടെ പരിശോധനയിലാണ്‌. ക്ഷേമനിധി ബോർഡും സംസ്ഥാനതല തർക്കപരിഹാര കമ്മിറ്റിയും കരട്‌ ബില്ലിലെ സുപ്രധാന നിർദേശമാണ്‌.

അതേസമയം, പാചകം, ശുചീകരണം, വീട്‌ സംരക്ഷണം, അലക്ക്‌, പൂന്തോട്ട സംരക്ഷണം, കുട്ടികൾ, പ്രായമുള്ളവർ, രോഗികൾ എന്നിവരെ പരിചരിക്കൽ, പ്രസവാനന്തര ശുശ്രൂഷകർ, ഹോം നഴ്‌സ്‌ എന്നി മേഖലകളിൽ നിരവധി സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ നിയമത്തിന്റെ നേട്ടം കൂടുതൽ സ്‌ത്രീത്തൊഴിലാളികൾക്കാകും ലഭ്യമാകുക എന്നതും മറ്റൊരു പ്രത്യേകതയാണ്.

സുരക്ഷാ സംവിധാനങ്ങളില്ലായ്മയും സാമ്പത്തികചൂഷണവും വ്യാപകമായ ഈ മേഖലയിൽ കുട്ടികളെക്കൊണ്ട്‌ പണിയെടുപ്പിക്കുന്നവരുമുണ്ട്‌. ഇവരുടെ സംരക്ഷണത്തിന്‌ പ്രത്യേക നിയമമില്ലാത്തതിനാലാണ്‌ പുതിയ നിയമം സർക്കാർ കൊണ്ടുവരുന്നത്.

പ്രത്യേക ക്ഷേമനിധി ബോർഡിനു കീഴിൽ വിവിധ ക്ഷേമപദ്ധതിയും കരടിലുണ്ട്‌. മുഴുവൻ തൊഴിലാളികളും എജൻസികളും രജിസ്റ്റർ ചെയ്യുകയും സർക്കാർ തലത്തിൽ തർക്കപരിഹാര കൗൺസിലും സ്ഥാപിക്കണം. നിയമപാലനം ഉറപ്പാക്കാൻ ജില്ലകളിൽ അസി. ലേബർ ഓഫീസർ ഇൻസ്‌പെക്ടിങ്‌ ഓഫീസറാകും.15നു താഴെയും 62നു മുകളിലും പ്രായമുള്ളവരെ ജോലിക്ക്‌ നിയോഗിക്കരുതെന്ന്‌ നിയമത്തിലുണ്ട്‌. എന്നാൽ 15–-18 പ്രായക്കാരെ രക്ഷിതാവിന്റെ അനുമതിയോടെ നിയോഗിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel