വീണ്ടും കരുവന്നൂർ കേസിൽ മാധ്യമങ്ങളുടെ അസഭ്യ പ്രചരണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിനു പോയതാണ് ചില മാധ്യമങ്ങൾ വളച്ചൊടിച്ചത്.
ഈ ചിത്രം കാണിച്ചാണ് ചില മാധ്യമങ്ങൾ ആർ.ബിന്ദുവിനെതിരെ കുപ്രചരണം നടത്തുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തെന്ന പ്രചരണമാണ് ചില മാധ്യമങ്ങൾ നടത്തിയത്. എന്നാൽ ഇതിലെ യാഥാർഥ്യം തിരിച്ചറിയാൻ വാർത്ത നൽകിയ മാധ്യമങ്ങൾ തയാറായില്ലെന്നതാണ് വാസ്തവം .
കേരളവർമ്മ കോളേജിൽ ബിന്ദു ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥിയാണ് ശരത്ത് ചന്ദ്രൻ. ശരത്ത് ചന്ദ്രനും അമ്പിളി മനോജിൻ്റെ മകളും തമ്മിലുള്ള വിവാഹമാണ് നടന്നത്. ഇതിൽ ശരത്ത് ചന്ദ്രൻ്റെ ക്ഷണപ്രകാരം വീട്ടിൽ നടന്ന റിസപ്ഷൻ ചടങ്ങിലാണ് ബിന്ദു ടീച്ചർ പങ്കെടുത്തത്. മാത്രവുമല്ല ശരത്ത് ചന്ദ്രൻ്റെ അമ്മ ലതാ ചന്ദ്രൻ ജില്ലാ പഞ്ചായത്തംഗമാണ്. കരുവന്നൂർ കേസിലെ പ്രതിയായ അമ്പിളി പരിപാടിയിൽ പങ്കെടുത്തിരുന്നുമില്ല. എന്നിരുന്നാലും യാഥാർത്യമിതായിരിക്കെയാണ് മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്ത നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here