ഫിഫ ലോകകപ്പിന് യോഗ്യത നേടി ഖത്തറിലേക്ക് ടിക്കറ്റെടുത്ത് ഓറഞ്ചുപട

അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി നെതർലൻഡ്സ്. ഇന്നലെ നടന്ന മത്സരത്തിൽ നോർവെയെ തോൽപ്പിച്ചാണ് ലൂയിസ് വാൻ ഗാൽ പരിശീലിപ്പിക്കുന്ന ഓറഞ്ചുപട ലോകകപ്പ് കളിക്കാനെത്തുന്നത്. 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാൻ നെതർലൻഡ്സിനായിരുന്നില്ല.

ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് നെതർലൻഡ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് നെതർലൻഡ്സ് രണ്ട് ഗോളും നേടിയത്. 84-ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്വിനും 91-ാം മിനിറ്റിൽ മെംഫിസ് ഡിപെയുമാണ് ഡച്ചുപടയ്ക്കായി വലകുലുക്കിയത്. ജയത്തോടെ 23 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് നെതർലൻഡ്.

മോണ്ടിനെഗ്രോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് തുർക്കി ഗ്രൂപ്പ് ജിയിൽ രണ്ടാമതെത്തി. ഇതോടെ തുർക്കി പ്ലേ ഓഫിൽ ഇടം പിടിച്ചു. ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പാക്കിയ ഫ്രാൻസ് ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഫിൻലൻഡിനെ വീഴ്ത്തി. കെയ്ലിൻ എംബാപെ, കരീം ബെൻസിമ എന്നിവരാണ് ഗോളുകൾ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here