കൊല്ലം അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന അര്‍പ്പിത സ്‌നേഹാലയത്തില്‍ വയോധികയായ അന്തേവാസിയെ മര്‍ദിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥാപനനടത്തിപ്പുകാരനായ അഡ്വ. സജീവനെതിരെ കേസെടുത്തു.
വനിതാ കമ്മിഷന്‍ ആണ് സജീവനെതിരെ സ്വമേധയാ കേസെടുത്തത്. സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം ഹാജരാക്കാന്‍ കൊല്ലം റൂറല്‍ എസ്പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിയെന്നാരോപിച്ച് പ്രായമുള്ള സ്ത്രീയെ ചൂരല്‍ വടി ഉപയോഗിച്ച് അടിക്കുകയും ആരോഗ്യസ്ഥിതി തീരെ മോശമായ സ്ത്രീയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞിരുന്നു.
അതേസമയം, സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീം തന്നെയാണ് ദൃശ്യങള്‍ പകര്‍ത്തിയത്.ദൃശ്യങ്ങള്‍ സഹിതം സലീംതന്നെയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയതും, തുടര്‍ന്ന് സ്ഥാപന ഉടമയ്ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും, താന്‍ അന്തേവാസികളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സജീവന്റെ നിലപാട്. ജസീം സലീമിനെ സ്ഥാനപത്തില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ വ്യാജപരാതി നല്‍കിയതാണെന്നും ഉടമ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here