ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ അരവണ പായസത്തിനെതിരായ വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുമായി ദേവസ്വം ബോർഡ്. വിഷയത്തിൽ ഇന്ന് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വസ്തുത വിരുദ്ധ പ്രചാരണത്തിനെതിരെ ദേവസ്വം കമ്മീഷണർ സന്നിധാനം സ്വറ്റേഷനിൽ പരാതി നൽകി.
സന്നിധാനത്ത് പ്രസാദ നിർമാണത്തിനെടുത്ത ശർക്കരയെച്ചൊല്ലി സംഘ്പരിവാർ അനുകൂല മാധ്യമങ്ങളാണ് പ്രചാരണം നടത്തിയത്. മഹാരാഷ്ട്ര കേന്ദ്രമായ വർധ്മാൻ അഗ്രോ പ്രോസസിംഗ് ആണ് സന്നിധാനത്ത് ശർക്കര വിതരണത്തിന് കരാർ ഉള്ളത്. ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ പാക്കറ്റുകളിൽ പ്രത്യേക മുദ്ര പതിപ്പിച്ചതിൽ ചിലതാണ് സന്നിധാനത്ത് പ്രസാദം തയ്യാറാക്കാൻ എത്തിച്ചത്. ഇത് ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു പ്രചാരണം.
ഫുഡ്സേഫ്റ്റി വിഭാഗത്തിന്റെ അംഗീകാരമുള്ള ഉത്പന്നങ്ങളാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ വാര്യർ പറഞ്ഞു.
അതേസമയം ,മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചെന്ന് കാട്ടി ഹൈക്കോടതി ഹർജി എത്തിയിരുന്നു. വിഷയത്തിൽ ദേവസ്വം ബോർഡ് ഇന്ന് കോടതിക്ക് വിശദീകരണം നൽകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here