കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ അപകടത്തിൽ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറോടിച്ചിരുന്ന സൈജു തങ്കച്ചൻ മുൻകൂർ ജാമ്യാപേക്ഷയുമായി
ഹൈക്കോടതിയെ സമീപിച്ചു. താൻ കേസിൽ പ്രതിയല്ലെന്നും
മദ്യപിച്ച് വാഹനമോടിക്കരുതെന്ന് ഡ്രൈവർ അബ്ദുൾ റഹ്മാനെ
ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സൈജു വിൻ്റെ വാദം.
ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം ശ്രദ്ധയിൽ പെട്ടെന്നും ഉടൻ പൊലിസിനെ അറിയിച്ചെന്നും
സൈജു മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
താൻ വാഹനത്തെ പിൻതുടർന്നതാണ് അമിത വേഗത്തിൽ കാർ ഓടിച്ചതിന്
കാരണമെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നാണ്
മനസിലായതെന്നും പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടന്നും ഇത് തടയണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here