നടൻ സൂര്യയെ ആക്രമിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച പിഎംകെ നേതാവിനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു.
ജയ്‌ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തെ വില്ലന്മാരാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് ഭീഷണി നേരിടുകയാണ് സൂര്യ. ഈ സാഹചര്യത്തിലാണ് സൂര്യയെ ചവിട്ടുന്നവർക്ക് 1 ലക്ഷം രൂപ പട്ടാളി മക്കൾ കക്ഷി പാരിതോഷികം പ്രഖ്യാപിച്ചത്.
ഭീഷണി മുഴക്കിയ പിഎംകെ നേതാവ് എ പളനിസാമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ ആദിവാസി യുവാവിനെ മർദിച്ചു കൊല്ലാൻ നേതൃത്വം നൽകിയ പൊലീസ് ഇൻസ്പെക്‌ടറെ വണ്ണിയർ സമുദായ അംഗമായി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം. സൂര്യയുടെ വസതിക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. നടനു പിന്തുണയുമായി തമിഴ് സിനിമാ പ്രവർത്തകർ രംഗത്തെത്തി.
അതേസമയം, വണ്ണിയാര്‍ സമുദായത്തെ ചിത്രത്തിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാർ സംഘം നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ടി.ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിനിമ വണ്ണിയാര്‍ സമുദായത്തിന്‍റെ യശ്ശസിന് മങ്ങലേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.സുര്യയ്കക്കും ജയ് ഭീം അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണത്തില്‍ പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here