വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതോടെ ഗുണകരമായ മാറ്റങ്ങൾ ബോഡിൽ ഉണ്ടാകും; ഐഎൻഎൽ

തങ്ങൾ ഇതുവരെ കുത്തകയാക്കിവച്ച വഖഫ് മേഖലയുടെമേലുള്ള കടിഞ്ഞാൺ നഷ്ടപ്പെടുമെന്ന ഭീതിയിൽ മുസ്ലിം ലീഗ് നടത്തുന്ന കുപ്രചാരണങ്ങളിൽ വീണുപോകരുതെന്നും സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെ ഈ മാസം 22-ന് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച നൂറുവട്ടം ആലോചിക്കണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതോടെ, ഗുണകരമായ മാറ്റങ്ങളാണ് ബോർഡിൽ ഉണ്ടാവാൻ പോകുന്നത്. കഴിവും പ്രാപ്തിയും നൈപുണിയുമുള്ള മുസ്ലിംകളിലെ പുതുതലമുറ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്നതോടെ കാര്യക്ഷമത വർധിക്കുകയും നവീകരണത്തിെൻറ വഴിയിൽ മുന്നേറാനുള്ള അവസരം കൈവരികയുമാണ്. കോടിക്കണക്കിന് രൂപയുടെ അനേകായിരം വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതും നാശോന്മുഖമായതും ലീഗ് നേതൃത്വത്തിെൻറ ഏറാൻമൂളികളായ ഉദ്യോഗസ്ഥ ലോബിയുടെ ഒത്തുകളി മൂലമാണ്.

അതിനു അറുതിവരുത്താനും അഴിമതിയും കെടുകാര്യസ്ഥതയും ഉന്മൂലനം ചെയ്യാനുമുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. അത് തട്ടിമാറ്റി മുസ്ലിം ലീഗിെൻറ വൃത്തികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്നത് അന്ധമായ വിധേയത്തമായേ വിലയിരുത്തപ്പെടുകയുള്ളൂ. മുസ്ലിം സമൂഹത്തിൽ നവജാഗിരണത്തിെൻറ ചാലകശക്തിയായി വർത്തിക്കേണ്ട സംഘടനകൾ, നിഷ്പക്ഷമായും സത്യസന്ധമായും വിഷയത്തെ സമീപിക്കണമെന്നും അല്ലാത്തപക്ഷം വരുംതലമുറയോട് മറുപടി പറയേണ്ടിവരുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News