ഡാളസ് കൗണ്ടി മസ്‌കീറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്‌റ്റോര്‍ നടത്തിയിരുന്ന മലയാളി സാജന്‍ മാത്യൂസ് (സജി-56) അക്രമിയുടെ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ മലയാളി സമൂഹം. ബുധനാഴ്ച ഉച്ചയ്ക്ക് 1.40-ന് 1800 നോര്‍ത്ത് ഗാലോവേ അവന്യു സ്ട്രിപ്പ് ഷോപ്പിങ് സെന്ററിലാണ് സംഭവം നടന്നത്. സ്റ്റോറിലേക്ക് അതിക്രമിച്ചുകയറിയ അക്രമി മോഷണ ശ്രമത്തിനിടയിലാണ് കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരേ നിറയൊഴിച്ചത്. വെടിവയ്പ് നടന്ന വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പൊലീസ് സജിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ 2005-ലാണ് കുവൈറ്റില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാളസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിലെ നേഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മസ്‌കീറ്റില്‍ ഈയിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്. സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലെ യുവജനസഖ്യത്തിന്റെ സജീവാംഗമായിരുന്നു സാജൻ. രാത്രി വൈകിയിട്ടും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here