നെടുമങ്ങാട് പണയം എടുക്കാൻ വന്ന ആളുടെ 5 ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു

നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവ‍ർന്നത്.

പഴയ പണയാഭരണം ബാങ്കിൽ നിന്ന് എടുത്ത് നൽകുന്ന എജൻ്റ് ആണ് ജീ മോൻ. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

വലിയമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു സംഭവം. മോഷ്ടാക്കൽ ഉപയോഗിച്ച കാർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓൾട്ടോ കാർ ആണ് കണ്ടെത്തിയത്. വെഞ്ഞാറമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here