ലോകകപ്പ് യോഗ്യത മത്സരത്തിൽ മോശം പ്രകടനം; ടബാരെസിനെ പുറത്താകി ഉറുഗ്വേ

ഉറുഗ്വേ ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്ന് ഓസ്കാർ ടബാരെസ് പുറത്ത്. ലോകകപ്പ് യോ​ഗ്യതാ റൗണ്ട് പോരാട്ടങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെയാണ് ഉറുഗ്വേയുടെ പരിശീലകസ്ഥാനത്ത് നിന്ന് ടബാരെസ് പുറത്താക്കുന്നത്. ഉറുഗ്വേ ഫുട്ബോൾ ഫെഡെറേഷൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

1988 മുതൽ 90 വരെ ഉറുഗ്വേ പരിശീലകനായിരുന്ന ടബാരെസ് 2006-ലാണ് രണ്ടാം തവണ ദേശീയ ടീം ചുമതലയേൽക്കുന്നത്. 2007-ലെ കോപ്പാ അമേരിക്കയിൽ ഉറുഗ്വേയെ സെമിയിലെത്തിക്കാൻ ടബാരെസിനായി. ഇതിനുപിന്നാലെ 2010-ലോകകപ്പിൽ ഉജ്ജ്വലപ്രകടനം നടത്തിയ ഉറുഗ്വേ അവിടേയും സെമിയിലേക്ക് കുതിച്ചു. ഈ തകർപ്പൻ ഫോമിന്റെ തുടർച്ച 2011-ലെ കോപ്പാ അമേരിക്കയിലെ ഉറുഗ്വേയുടെ കിരീടനേട്ടം വരെ നീണ്ടു.

അതിനുശേഷം ഉറുഗ്വേയ്ക്ക് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കാര്യമായ നേട്ടൊന്നും കൈവരിക്കാനായില്ല. എങ്കിലും ടബാരെസിനെ അവർ നിലനിർത്തുകയായിരുന്നു. എന്നാൽ ഇക്കുറി ടീമിന്റെ ലോകകപ്പ് യോ​ഗ്യത തന്നെ സംശയത്തിലായതോടെയാണ് വിഖ്യാത പരിശീലകനെ നീക്കാനുള്ള തീരുമാനം.

അതേസമയം, ലാറ്റിനമേരിക്കൻ ലോകകപ്പ് യോ​ഗ്യതാറൗണ്ടിൽ നിലവിൽ ഏഴാമത് മാത്രമാണ് യുറു​ഗ്വെ. 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രമാണവർക്കുള്ളത്. ഇനി ശേഷിക്കുന്ന നാല് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമെ യുറു​ഗ്വെയ്ക്ക് ലോകകപ്പ് യോ​ഗ്യത പ്രതീക്ഷിക്കാനാകു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here