കൊച്ചിയിൽ മരിച്ച മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യപക്ഷേയിൽ ഇന്ന് വിധി പറയും.
ഹൈക്കോടതിയിലാണ് സൈജു മുൻകൂർ ജാമ്യപേക്ഷ നൽകിയിട്ടുള്ളത്. താൻ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നാണ് സൈജുവിന്റെ വാദം. അതേസമയം, സൈജുവിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബവും കമ്മീഷണർക്ക് പരാതിനൽകിയിരുന്നു.
എന്നാൽ ഹാർഡ് ഡിസ്ക്ക് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കായലിൽ തെരെച്ചിൽ നടത്താനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പങ്കെടുത്ത 20ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here