ന്യൂസിലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാമത് മത്സരത്തിൽ ആണ് ഇന്ത്യയ്ക്ക് 73 റണ്‍സ് വിജയം. നിശ്ചിത ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെെടുത്തു. നായകന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ച്വറി നേടി. മിച്ചല്‍ സാന്‍റ്നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ന്യീൂസിലണ്ട് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ഔട്ടായി. അക്സര്‍പട്ടേല്‍ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. അക്സര്‍ പട്ടേലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

അതേസമയം,നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലൻഡിനു മുന്നിൽ ഉയർത്തിയത് 185 റൺസ് വിജയലക്ഷ്യം. രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ചെങ്കിലും കൂടെയുള്ളവർക്ക് അവസരം മുതലെടുക്കാൻ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 200 കടക്കാതെ പോയത്. രോഹിത് 31 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 56 റൺസെടുത്തു. അവസാന ഓവറിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റൺസടിച്ചുകൂട്ടിയ ദീപക് ചാഹറാണ് ഇന്ത്യൻ സ്‌കോർ 184 ൽ എത്തിച്ചത്.
ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 25ന് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here