കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് സിസിടിവി – ഡിവി ആർ കണ്ടെത്തുന്നതിനായി കൊച്ചി കായലിൽ പരിശോധന നടത്തി പൊലീസ്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിലാണ് സ്ക്കൂബ ടീമിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ നമ്പർ 18 ഹോട്ടൽ ജീവനക്കാരുമായാണ് സംഘം പരിശോധന നടത്തുന്നത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഡിവി ആർ കായലിലേയ്ക്ക് വലിച്ചെറിഞ്ഞെനായിരുന്നു ജീവനക്കാരുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായലിൽ പൊലീസ് പരിശോധന ശക്തമാക്കിയത്. അതേസമയം, കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here