ജറുസലേമിൽ ഹമാസ് അനുഭാവി നടത്തിയ വെടിവയ്പ്പിൽ ഒരു ഇസ്രായേലി സിവിലിയൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ ഇസ്രായേൽ പൊലീസ് വെടിവെച്ചു കൊന്നു. എലിയാഹു ഡാവിഡ് കെയ് എന്ന 26 കാരനാണ് ആക്രമിയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ ഇദ്ദേഹം വെസ്റ്റേൺ വാളിൽ ഗൈഡ് ആയി ജോലി ചെയ്യുകയായിരുന്നു. ആറു മാസത്തിനു ശേഷം ആദ്യമായാണ് പാലസ്തീനിയൻ ആക്രമണത്തിൽ ഒരു ഇസ്രായേലി സിവിലിയൻ കൊല്ലപ്പെടുന്നത്. ഫാദി അബു എന്നായാളാണ് ആക്രമണം നടത്തിയത്.
കിഴക്കൻ ജറുസലേമിലെ ഷുഅഫത് അഭയാർത്ഥി ക്യാമ്പിലെ ഹമാസ് നേതാവാണ് ഇയാൾ. ജറുസലേം ഓൾഡ് സിറ്റിയിൽ തോക്കുമായെത്തിയ ഇയാൾ മൂന്ന് ഇസ്രായേലികൾക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഇയാളെ പ്രകീർത്തിച്ച് ഹമാസ് രംഗത്തെത്തി. ധീരമായ പ്രവൃത്തിയാണിതെന്നും ആക്രമി തങ്ങളുടെ അംഗമാണെന്നും ഹമാസ് പ്രസ്താവനയിറക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here