വയനാട് ലക്കിടിയിൽ ഇരുപത് വയസ്സുകാരിയായ പെൺകുട്ടിയെ ഇരുപത്തിമൂന്നുകാരൻ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഗൾഫിൽ ജോലിചെയ്യുന്ന പാലക്കാട് മണ്ണാർക്കാട് ശിവങ്കുന്ന് സ്വദേശി ദീപുവാണ് സുഹൃത്തായ പെൺകുട്ടിയെ കത്തിയുമായി കാണാനെത്തിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മൂന്നരവർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ് ആക്രമിക്കപ്പെട്ടത്. പുൽപള്ളി സ്വദേശിനിയാണ്. ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു വൈകീട്ട് നാലരയോടെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിനി വൈത്തിരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കുത്തി പരിക്കേൽപ്പിച്ച ദീപു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു.
ദീപുവിന്റെ സുഹൃത്ത് ജിഷ്ണു ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും അടിവാരത്ത് വച്ച് പിടികൂടി. പെൺകുട്ടിയെ വികൃതമാക്കിയാൽ ആരും കല്ല്യാണം കഴിക്കില്ലല്ലോ എന്നതായിരുന്നു ലക്ഷ്യമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പ്രണയത്തിൽ പ്രശ്നങ്ങളുണ്ടായതിനേതുടർന്ന് ഇന്നലെ ദീപു ലക്കിടിയിൽ എത്തിയതായാണ് വിവരം. കോളേജിന് സമീപം പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു വിദ്യാർത്ഥിനി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here