പതിനാറു കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയുൾപ്പെടെ രണ്ടു പേർ മലപ്പുറം പാണ്ടിക്കാട് പൊലീസിൻ്റെ പിടിയിൽ. കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാണ്. ബീഹാർ, ഒഡീഷ, സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കു വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വഴി കഞ്ചാവ് നാട്ടിലെത്തിച്ച് വിൽപന നടത്തുകയാണ് പതിവ്.കിലോ ഗ്രാമിന് 30,000 മുതൽ 35,000 രൂപ വിലയിൽ , ആവശ്യക്കാർക്ക് ബൈക്കിലും മറ്റും എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ.
പ്രതികളിലൊരാളായ സുരേഷ് സമാന കേസിൽ ഒന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഉദയ്സിംഗ് രാജസ്ഥാനിൽ വധശ്രമക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയയാളാണ്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here