മോഡലുകളുടെ മരണത്തിൽ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഓഡി ഡ്രൈവർ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യമെന്നും ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും കമ്മീഷണർ പറഞ്ഞു. ഹോട്ടലിലെ ഡി വി ആർ കണ്ടെടുക്കേണ്ടത് അനിവാര്യമാണ്. ഡി വി ആർ നശിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ഹാർഡ് ഡിസ്കിന് വേണ്ടിയുള്ള തിരച്ചിൽ തുടരും.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ഹാർഡ് ഡിസ്ക് നശിപ്പിച്ചതോടെയാണ് ദുരൂഹത വ്യക്തമായത്. ഡി വി ആർ കണ്ടെത്താൻ വീണ്ടും പരിശോധന നടത്തുമെന്നും
കോസ്റ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ കൊച്ചി കായലിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നലെ നടന്ന പരിശോധനയിൽ ഡിവി ആർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here