ഭർതൃപീഡനം മൂലം ആലുവയിൽ അഭിഭാഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എടയപ്പുറം കക്കാട്ടിൽ ദിൽഷാദ് കെ.സലീമിൻ്റെ മകൾ മോഫിയ പർവിൻ ആണ് സ്വന്തംവീട്ടിൽ ജീവനൊടുക്കിയത്.
ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൊടുപുഴ അൽ അസർ ലോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് മോഫിയ.
ആലുവ സിഐക്കെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കൊണ്ട് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. സംഭവം ആലുവ ഡി വൈ എസ് പി അന്വേഷിക്കും. വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വീഴ്ച ബോധ്യപ്പെട്ടാൽ സിഐ ക്കെതിരെ നടപടി എടുക്കുമെന്നും റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here