സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്. ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

വിഷയത്തിൽ ദക്ഷിണേന്ത്യയിലെ മറ്റ് സഹകരണ വകുപ്പ് മന്ത്രിമാരുമായി കാര്യങ്ങൾ ആലോചിച്ചു മുന്നോട്ടു നീങ്ങുമെന്ന് മന്ത്രി വിഎൻ വാസവൻ കോട്ടയത്ത് പ്രതികരിച്ചു.

സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ്
ആർബിഐ ഇടപെടൽ. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്.

റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

കേരളത്തിൽ സഹകരണ ബാങ്കുകളിൽ ബാങ്കിങ്ങ് പ്രവർത്തനം മാത്രമല്ല നടത്തുന്നതെന്നും സഹകരണ ബാങ്കുകൾ കേരളത്തിലെ ജനങ്ങളുടെ അത്താണിയാണെന്നും വിഷയത്തിൽ ആലോചിച്ചു മുന്നോട്ട് നീങ്ങുമെന്നും മന്ത്രി വിഎൻ വാസവൻ  പ്രതികരിച്ചു.

സഹകരണ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിനാൽ, ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരേ സർക്കാർ നിയമ നടപടി സ്വീകരിക്കാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News