അടിച്ചുമോനേ…! പൂജാ ബംപർ ഒന്നാംസമ്മാനം ലോട്ടറി വിൽപ്പനക്കാരന് 

പൂജാ ബംപർ ഒന്നാംസമ്മാനം അടിച്ചത് ലോട്ടറി വിൽപ്പനക്കാരനായ കോതമംഗലം സ്വദേശി ജേക്കബ് കുര്യന്. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കല്‍ ആയിരുന്നെന്നും ടിക്കറ്റ് കാനറാ ബാങ്കിൻ്റെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചതായും ജേക്കബ് പറഞ്ഞു.

കോതമംഗലം സ്വദേശി ജേക്കബ് കുര്യന്‍ വിറ്റ ആര്‍എ 591801 എന്ന ടിക്കറ്റിനാണ് പൂജാ ബംപര്‍ ഒന്നാം സമ്മാനം അടിച്ചതെന്ന് വ്യക്തമായിരുന്നെങ്കിലും ലോട്ടറി ഉടമ ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

രണ്ടു ദിവസമായിട്ടും ജേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ മറ്റെവിടെ നിന്നെങ്കിലും എത്തിയവര്‍ വാങ്ങിയ ടിക്കറ്റിനാവാം സമ്മാനം എന്നും സംശയിച്ചു. ഇതിനിടയിലാണ് ആ ഭാഗ്യവാന്‍ താന്‍ തന്നെയെന്നു വെളിപ്പെടുത്തി ലോട്ടറി വിൽപ്പനക്കാരൻ ജേക്കബ് കുര്യൻ തന്നെ രംഗത്തെത്തിയത്.

തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നെന്നും അതുകൊണ്ടു തന്നെ ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കും എന്നു കരുതിയാണ് ഭാഗ്യമെത്തിയ കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ജേക്കബ് അറിയിച്ചു. ലോട്ടറി ടിക്കറ്റ് കനറാ ബാങ്കിൻ്റെ കൂത്താട്ടുകുളം ശാഖയില്‍  ഏല്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here