ശബരിമല ദർശനത്തിനുള്ള സ്പോട് ബുക്കിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ചക്കകം റിപ്പോർട്ട് നൽകണം. വെർച്വൽ ക്യൂവിൻ്റെ നടത്തിപ്പ് സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടാണ് ദേവസ്വം ബഞ്ചിന്‍റെ പരിഗണനയിലുള്ളത്.
നിലയ്ക്കൽ, എരുമേലി, കുമളി കേന്ദ്രങ്ങൾക്ക് പുറമെ തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, ചെങ്ങന്നുർ, ഏറ്റുമാനൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് സ്പോട് ബുക്കിംഗ് സൗകര്യം.
സ്പോട് ബുക്കിംഗ് സൗകര്യത്തെക്കുറിച്ച് മാധ്യമങ്ങൾ വഴി വ്യാപക പരസ്യം നൽകാനും കോടതി നിർദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here