ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് നവംബര്‍ 29 മുതല്‍ നഷ്ടപരിഹാര തുകയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. കളക്ടറേറ്റില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതിയായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച ശേഷം നഷ്ടപരിഹാരത്തിന് അര്‍ഹരായവരെ കണ്ടെത്തും.
അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം സംബന്ധിച്ച ഡീറ്റൈല്‍ഡ് വാല്യുവേഷന്‍ സ്റ്റേറ്റ്‌മെന്‍റ് (ഡി.വി.എസ്.) തയ്യാറാക്കാന്‍ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.
യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര, ജില്ലാ ജനറല്‍ സെക്രട്ടറി സബിന്‍ രാജ്, ട്രഷറര്‍ ജേക്കബ് ജോണ്‍, ജൂനിയര്‍ സൂപ്രണ്ട് (എല്‍.എ. എൻ.എച്ച്) കെ.പി. സൂസി, വാല്യുവേഷന്‍ അസിസ്റ്റന്‍റ് വി.വി. സജീവ് എന്നിവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here