സഹകരണ ബാങ്കുകളെ ബാധിക്കുന്ന വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തും; മന്ത്രി വി.എന്‍. വാസവന്‍

ആര്‍ബിഐ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന സഹകരണ ബാങ്കുകളെ ബാധിക്കുന്ന വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍.

ബാങ്കിംഗ് ഭേദഗതി നിയമത്തിനെ വ്യാഖ്യാനിച്ച് കൊണ്ടുള്ള വാര്‍ത്താക്കുറിപ്പായിരുന്നു അത്. ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതായിരുന്നു.

97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയില്‍ സഹകരണ മേഖലയില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തടഞ്ഞിരുന്നു.
ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയില്‍ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു.

വോട്ട് അവകാശമുള്ള അംഗങ്ങള്‍ക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയില്‍പ്പെടുന്ന അംഗങ്ങള്‍ക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ആര്‍ബിഐയുടെ കുറിപ്പില്‍ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നത്.

നിയമം നിലവില്‍ വന്ന ശേഷമുള്ള രണ്ട് വിധികളുടെയും അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകള്‍ നല്‍കാനും കഴിയും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചു തന്നെ ഇത്തരം ഇടപാടുകള്‍ക്ക് സാധിക്കും.

ആര്‍ബിഐയുടെ ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ കോടതിയുടെ തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായത് കൊണ്ടു തന്നെ നിയമജ്ഞരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. അതിനോടൊപ്പം ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും.

മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കും സമാനമായ സാഹചര്യമുണ്ട്. എന്നാല്‍ സര്‍വീസ് സഹകരണ സംഘം മേഖലയില്‍ ക്രെഡിറ്റ് സംഘങ്ങള്‍ കേരളത്തിലാണ് അധികമുള്ളത്. 69% ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

ജനകീയ പ്രതിരോധം ഉയര്‍ത്തേണ്ടി വരുകയാണെങ്കില്‍ അതിനും ഒരുക്കമാണ്. നോട്ട് നിരോധനകാലത്ത് ജനകീയ പ്രതിരോധത്തിലൂടെയാണ് കേന്ദ്ര നിലപാടുകളെ മറികടന്നതെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News